നിദർശ് രാജ്
രണ്ടുപേർക്കു മാത്രം ഒരു സമയം നടന്നുപോകാൻ പറ്റുന്ന
ഇടുങ്ങിയ തോട്ടുവരമ്പത്തൂടെ
ഞാൻ പിന്നിലേക്കു നടന്നു.
ഇടത്തേക്കൊരിത്തിരി മാറിയാൽ
തോട്ടിലേക്കു വീഴില്ലേ എന്നും
വലത്തോട്ടൊരിത്തിരി മാറിയാൽ
പാടത്തേക്കു വീഴില്ലേ എന്നും
ആലോചിച്ചു.
ഉടനേ തന്നെ
ആ ആലോചന പിൻവലിച്ചു.
പിന്നിലേക്കു നടന്നു പോകുമ്പോൾ
പിന്നിൽ നിന്നും കേട്ട ശബ്ദം
ഒരു പൂച്ചക്കുട്ടിയുടേതല്ലേ എന്നും
ആലോചിച്ചു തെറ്റിപ്പോകാനിടയുള്ള
ഇത്തരം ആലോചനകളെ
എന്തിന് ഒപ്പം കൂട്ടുന്നുവെന്നും ചിന്തിച്ച്
ആ ആലോചനയും പിൻവലിച്ച്
പിന്നിലേക്കു നടക്കുന്നു.
ഇടക്കാലത്ത്
കൃഷിക്കാർ
എള്ളും പയറും നട്ടിരിക്കുന്നത്
പിന്നിലേക്കു നടക്കുമ്പോഴും കണ്ടു.
അതെല്ലാം കഞ്ചാവു ചെടികൾ
ആയിരുന്നെങ്കിലോ എന്ന്
അല്ലെങ്കിൽ
പകുതിയെങ്കിലും ആയിരുന്നെങ്കിലോ,
പോട്ടെ-ഒന്നെങ്കിലും ആയിരുന്നെങ്കിലോ
എന്നാലോചിച്ച്
ഒരിക്കലും നടക്കാനിടയില്ലാത്ത
ഇത്തരം ആലോചനകൾക്ക്
എന്തിനാണ് മനസ്സിൽ സ്ഥലമെന്ന് ചിന്തിച്ച്
ആ ആലോചനയും പിൻവലിച്ച്
രണ്ടുപേർക്കു മാത്രം
ഒരു സമയം നടന്നുപോകാവുന്ന
തോട്ടുവരമ്പത്തൂടെ പുറകിലേക്ക്
നടന്നുപോകുന്നു.
കാലുതെറ്റിയാൽ
എങ്ങോട്ടു വീഴും-എന്ന പോലത്തെ
ഓട്ടിസം ബാധിച്ച ആലോചനയെ
ഗർഭത്തിൽ വെച്ചുതന്നെ
നമ്മൾ കലക്കിക്കളഞ്ഞിരുന്നല്ലോ അല്ലേ?
പിൻവലിച്ച് പിൻവലിച്ച്
എനിക്കിപ്പോൾ
യാതൊരു ഭയവുമില്ലാതെ നടക്കാം.
മൂങ്ങയേക്കാൾ വിദഗ്ധമായി
പിന്നിലേക്കു തിരിക്കാം.
പിൻവലിച്ച് പിൻവലിച്ച്
എന്റെ നട്ടെല്ല്
വാരിയെല്ലായി.
വാരിയെല്ല്
നട്ടെല്ലും.
രണ്ടുപേർക്കു മാത്രം ഒരു സമയം നടന്നുപോകാൻ പറ്റുന്ന
ഇടുങ്ങിയ തോട്ടുവരമ്പത്തൂടെ
ഞാൻ പിന്നിലേക്കു നടന്നു.
ഇടത്തേക്കൊരിത്തിരി മാറിയാൽ
തോട്ടിലേക്കു വീഴില്ലേ എന്നും
വലത്തോട്ടൊരിത്തിരി മാറിയാൽ
പാടത്തേക്കു വീഴില്ലേ എന്നും
ആലോചിച്ചു.
ഉടനേ തന്നെ
ആ ആലോചന പിൻവലിച്ചു.
പിന്നിലേക്കു നടന്നു പോകുമ്പോൾ
പിന്നിൽ നിന്നും കേട്ട ശബ്ദം
ഒരു പൂച്ചക്കുട്ടിയുടേതല്ലേ എന്നും
ആലോചിച്ചു തെറ്റിപ്പോകാനിടയുള്ള
ഇത്തരം ആലോചനകളെ
എന്തിന് ഒപ്പം കൂട്ടുന്നുവെന്നും ചിന്തിച്ച്
ആ ആലോചനയും പിൻവലിച്ച്
പിന്നിലേക്കു നടക്കുന്നു.
ഇടക്കാലത്ത്
കൃഷിക്കാർ
എള്ളും പയറും നട്ടിരിക്കുന്നത്
പിന്നിലേക്കു നടക്കുമ്പോഴും കണ്ടു.
അതെല്ലാം കഞ്ചാവു ചെടികൾ
ആയിരുന്നെങ്കിലോ എന്ന്
അല്ലെങ്കിൽ
പകുതിയെങ്കിലും ആയിരുന്നെങ്കിലോ,
പോട്ടെ-ഒന്നെങ്കിലും ആയിരുന്നെങ്കിലോ
എന്നാലോചിച്ച്
ഒരിക്കലും നടക്കാനിടയില്ലാത്ത
ഇത്തരം ആലോചനകൾക്ക്
എന്തിനാണ് മനസ്സിൽ സ്ഥലമെന്ന് ചിന്തിച്ച്
ആ ആലോചനയും പിൻവലിച്ച്
രണ്ടുപേർക്കു മാത്രം
ഒരു സമയം നടന്നുപോകാവുന്ന
തോട്ടുവരമ്പത്തൂടെ പുറകിലേക്ക്
നടന്നുപോകുന്നു.
കാലുതെറ്റിയാൽ
എങ്ങോട്ടു വീഴും-എന്ന പോലത്തെ
ഓട്ടിസം ബാധിച്ച ആലോചനയെ
ഗർഭത്തിൽ വെച്ചുതന്നെ
നമ്മൾ കലക്കിക്കളഞ്ഞിരുന്നല്ലോ അല്ലേ?
പിൻവലിച്ച് പിൻവലിച്ച്
എനിക്കിപ്പോൾ
യാതൊരു ഭയവുമില്ലാതെ നടക്കാം.
മൂങ്ങയേക്കാൾ വിദഗ്ധമായി
പിന്നിലേക്കു തിരിക്കാം.
പിൻവലിച്ച് പിൻവലിച്ച്
എന്റെ നട്ടെല്ല്
വാരിയെല്ലായി.
വാരിയെല്ല്
നട്ടെല്ലും.